എന്റെ ഏട്ടത്തിയമ്മ ഭാഗം – 37

This story is part of the എന്റെ ഏട്ടത്തിയമ്മ series

    ‘ എന്റെ. ജീവൻ. നെലനിർത്താനും. നീ ശ്രദ്ധിച്ചു കേക്കണം. നിന്റെ ഏടത്തി ഗീതയേ അവടെ ഇഷ്ടപ്രകാരം ഇവിടെ നിർത്താനും.. ഞാൻ നോക്കീട്ട ഒരു വഴിയേ കാണുന്നുള്ളൂ.” ‘ ബം.” ഞാൻ മൂളിക്കേട്ടു. എന്റെ മനസ്സു തുള്ളിത്തെറിച്ചു. എന്താ ചേട്ടൻ പറഞ്ഞു വരുന്നത്. അതിനുള്ള എളുപ്പവഴി. ‘ ചേട്ടൻ ഒന്നു നിർത്തി ഏടത്തിയേ നോക്കി ആ ചുണ്ടുകൾ വിറയ്ക്കുന്നു. പേടിച്ചരണ്ട മാൻപേടയേപ്പോലെ. കൊച്ചുപെങ്ങൾ ഏടത്തിയുടെ തോളിൽ പിടിച്ചിട്ടുണ്ട്. അവളുടെ തോളിലേയ്യേടത്തിചായുന്നു. ‘ ഗീത. നിനക്കു കൂടി ഭാര്യയാകുക.’ പരിപൂർണ്ണ നിശബ്ദത്. പുറത്ത് ഏതോ ഒരു പക്ഷി ചിലച്ചു. ഒരു നിമിഷനേരത്തേയ്ക്ക് എനിമ്നാന്നും തോന്നിയില്ല. പെട്ടെന്ന് എനിയ്ക്കു ബോധം വന്നു. ഞാൻ ചാടിയെഴുന്നേറ്റിട്ടു പറഞ്ഞു. ‘ പറ്റില്ല. ഇതു നടക്കുകേല.” വീണ്ടും നിശബ്ദത്. ‘ വാസൂട്ടാ. നീയെനിയ്ക്കു വാക്കുതന്നതാ. ചേട്ടന്റെ ശബ്ദം കനത്തു. ഈ കടുംകൈയ്ക്കാണെന്നെനിയ്ക്ക് ഒരു ഊഹോം ഇല്ലാതിരുന്നകൊണ്ടു വാക്കു തന്നതാ. എല്ലാരും കൂടെ ആ പാവത്തിനേ ചതിയ്ക്കു്യാ. ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു. ‘ ഇതു നടക്കുകേലെന്ന് നെനക്കൊറപ്പാണോ…’ ‘ അതേ.. ചേട്ടനേ എനിയ്ക്കു ബഹുമാനോണ്ട്. പേടീണ്ട്. എന്നാലും ഇതു പറ്റില്ല. അവരെന്റെ ഏടത്തിയമ്മയാ…’ ‘

    ആണോ. എങ്കി. ആ ഏടത്തിയമ്മ. ഒരിന്റെയ്ക എന്നോട് നിന്നേപ്പറ്റി വിളിച്ചു പറഞ്ഞതെന്താനെന്ന്. നെനക്ക് കേക്കണോ…’ ചേട്ടൻ ചോദിച്ചു. ‘ ഏട്ടാ. അരുത്. എന്നെ .ഇങ്ങനെ…’ ഏടത്തിയുടെ ശബ്ദം എല്ലാവരും മിഴിച്ചു നോക്കി എന്റെ ഓർമ്മ പ്രവർത്തിച്ചു. അന്നു കട്ടിൽക്കീഴെ കിടക്കുമ്പോൾ ഏടത്തി ദേഷ്യത്തിൽ വിളിച്ചു പറഞ്ഞത്. അവളെന്നെ തോൽപ്പിക്കാൻl പറഞ്ഞതാണെന്നെനിയ്ക്കുറിയാം. വാസൂനറിയത്തില്ല. സഹികെടുമ്പം. ഉപ്രദവം സഹിയ്ക്കാൻ വയ്യാതെ വരുമ്പം ആർക്കും അളമുട്ടും. അതു വിട്ടുകള. അപ്പം . ഇവള്ളേക്കൊണ്ട്. അത്രേതം പറയിപ്പിയ്ക്കണോങ്കl. ഞാൻ എന്തു മാത്രം ഇവളേ കഷ്ടപ്പെടുത്തീട്ടുണ്ടാകും. അതു പറയാനാ ഞാനാ കാര്യം പറണേന്ത്. ‘ ഏട്ടൻ നിർത്തി ‘ അതെന്തായാലും…’ ” എനിയ്ക്കു പറയാനുള്ളത് കേട്ടിട്ട്. നീ എന്തു തീരുമാനോം എടുത്തോ. ഈ കരക്കാരുടേം . സ്വന്തക്കാരുടേം മുമ്പി വെച്ച്. ഈ പാവം പെണ്ണിനോട്. മാപ്പ എന്നു പറയാനല്ലാതെ .. അവിടെ കാലുപിടിയ്ക്കാൻ എനിയ്ക്കാവതില്ല. ഒരു പക്ഷേ ഈ ശിക്ഷ കിട്ടീല്ലാരുന്നെങ്കി.. ഞാനിങ്ങനെ പറയത്തുമില്ലാരിയ്ക്കും.”

    ‘ എന്റെഛാ. ഈ ഏട്ടനോടൊന്നു നിർത്താൻ പറ.’ ഏടത്തി കരഞ്ഞു കൊണ്ടു പറഞ്ഞു. കേട്ടു നിന്നവരുടെയും കണ്ണു നിറയുന്നുണ്ടായിരുന്നു. ‘ എന്നാലും അതു വേണ്ട ചേട്ടാ. എനിയ്ക്കു വയ്യ.” ഞാൻ പറഞ്ഞു. ‘ നീ ഒന്നുടെ ചിന്തിച്ചേ. നേരത്തേ ഞാനിതു നിന്നോടു പറഞ്ഞിരുന്നേൽ നീ ചെലപ്പം വീടുവിട്ടു പോയേനേ. എന്നെനിയ്ക്കു തോന്നി. നീ ചിന്തിയ്ക്കത്തില്ല. എടുത്തു ചാടും അതാ നിന്റെ പ്രായം. ഈ വീട്ടിൽ. എന്റെ കയ്യീന്ന് അവളനുഭവിച്ച് കഷ്ടപ്പാടുകളൊക്കെ അവളു മറക്കണം. അവക്കീ വീടു വിട്ടു പോകാൻ വയെന്ന് പറഞ്ഞത് നെക്കറിയാലോ. അവക്ക് നമ്മളേ അതയ്ക്ക് സ്നേഹോം ഇഷോമാ…’ ” അതു ചേട്ടനോടുള്ള സ്നേഹക്കൂടുതലുകൊണ്ടാ. അല്ലാതെ…’ ഞാൻ ഇടയ്ക്കു വീണു. ‘ അത്രയ്ക്ക് അവളെന്നേ സ്നേഹിയ്ക്കുന്നുണ്ടെങ്കി . അവളെനിയ്ക്കു മനഃസമാധാനം തരാൻ കടപ്പെട്ടവളാ. അതുകൊണ്ടാ അവളിതിനു സമ്മതിച്ചേ.’ ‘ അല്ല. തന്നെത്താൻ തലതല്ലി ചാകുമെന്നു പറഞ്ഞതുകൊണ്ടാ. ഞാൻ സമ്മതിച്ചേ.’ ഏടത്തി പറഞ്ഞു. ‘ അപ്പഴേ. നിങ്ങളിങ്ങനെ.. തർക്കിച്ചോണ്ടിരുന്നിട്ടു കാര്യമില്ല. ഒരു തീരുമാനമായിട്ട് ഞങ്ങളേ വിളിച്ചാ മതിയാരുന്നല്ലോ…’ സംഘം സെക്രട്ടറി എഴുന്നേറ്റു. ‘ സാറിരിയ്ക്ക്. ഇതിനിപ്പം ഒരു തീരുമാനമാകും . അതെന്തായാലും നിങ്ങളു സാക്ഷിയാകുകേം വേണം.” ചേട്ടൻ തുടർന്നു. ‘ ഇവളീ വീടു വിട്ടു പോകുന്നതെനിയ്ക്കു സഹിയ്ക്കുകേല. കാരണം. ഇവളീ വീടിന്റെ വിളക്കാ. എനിയ്ക്കാണെങ്കിൽ ഇനിയൊരു ജീവിതവുമില്ല. അപ്പപ്പിന്നെ ഞാനാലോചിചിട്ട് ഈ ഒരു വഴിയേ കണ്ടുള്ളൂ. അവൾക്കു സന്തോഷവുമാകും. നമ്മുടെ സമുദായത്തിൽ ചിലപ്പോൾ ഇങ്ങനെ ഒരു വഴക്കമൊണ്ടുതാനും. ഇവരു തമ്മിൽ വലിയ പ്രായവ്യത്യാസോമില്ല. പിന്നെന്താ കൊഴപ്പം. ‘

    ‘ എന്നാലും ചേട്ടാ. എനിയ്ക്കിത്.” ഞാൻ വീണ്ടും പറഞ്ഞു. ‘ വാസൂട്ടാ. എനിയ്ക്കിപ്പം നിങ്ങളോടപേക്ഷിയ്ക്കാനേ തരമൊള്ളൂ. തല്ലി അനുസരിപ്പിയ്ക്കാനോ. ഒന്നു കാലുപിടിയ്ക്കാനോ പോലും ഇപ്പഴെനിയ്ക്കാവതില്ല. .നിങ്ങക്ക് സമ്മതമില്ലെങ്കി. ഞാൻ ഇനി
    നിർബന്ധിയ്ക്കുന്നില്ല. എന്റെ ആഗ്രഹം നടക്കുന്നില്ലെങ്കി പിന്നെ. നിങ്ങളൊക്കെക്കൂടി എന്തിനാ.ചികിൽസിയ്ക്കാൻ കൊണ്ടുപോണേ.. ഞാനെന്തിനാ ഒരുപയോഗോമില്ലാതെ. .അതോണ്ട്. താമസിയ്ക്കുണ്ട്. തെക്കു വശത്ത് ഒരു പട്ടടിയൊരുക്കിയേർ… ഞാനങ്ങോട്ട്
    ഇന്നു തന്നേ പൊയ്യോളാം. ചേട്ടൻ എതിർ വശത്തേയ്ക്ക് മുഖം തിരിച്ചു. കരയുകയാണെന്ന് വ്യക്തമായിരുന്നു. ആരും ഒന്നും മിണ്ടിയില്ല. അവസാനം ഏടത്തി മുന്നോട്ടു വന്നു. ചേട്ടന്റെ പാദത്തിൽ പിടിച്ചുകൊണ്ടു പറഞ്ഞു. ” എനിയ്ക്കു സമ്മതാ.. ഏട്ടൻ കരയല്ലേ  ഞാനെന്തും അനുസരിച്ചോളാം. വാസൂട്ടാ. ‘ ഏടത്തീ.ഞാനിപ്പോ.” ‘ ഈ ശാപോം വാങ്ങീട്ട്. നമ്മളെന്തു ചെയ്യാനാടാ…’ മോനേ. നിങ്ങക്ക് ഇതനുസരിച്ചാ. നല്ലതേ വരൂ. അവൻ മനസ്സുരുകി പറഞ്ഞതാ. അഛൻ എന്നോടു പറഞ്ഞു. ഞാൻ ചുറ്റും നോക്കി. സമ്മതിയ്ക്കു എന്ന അർത്ഥത്തിൽ പെങ്ങന്മാർ നോക്കുന്നു. ഏടത്തിയുടെ അഛൻ എന്റെ തോളത്തു പിടിച്ചു. അമ്മ എന്റെ മുടിയിൽ തഴുകി ഞാൻ ചേട്ടന്റെ മുഖം പിടിച്ചെന്റെ നേരെ തിരിച്ചു കൊണ്ടു പറഞ്ഞു. ‘ ചേട്ടാ.ങo.” ഞാൻ തലകുലുക്കി ചേട്ടൻ എന്റെ മുഖം പിടിച്ചു തഴ്സത്തി എന്റെ നെറ്റിയിൽ ചുംബിച്ചിട്ടു മന്തിച്ചു. ‘ നിങ്ങക്കു നല്ലതു വരട്ടേ…” ‘ എന്നാപ്പിന്നെ ഇനി വെച്ചു നീട്ടുണ്ട്. കെട്ടു നടക്കട്ടേ…” പ്രസിഡന്റു പറഞ്ഞു. ‘ മക്കളേ.. ഗീതേടെ. മൊബം ഒന്നു കഴുകി ഇച്ചിരി മെനയായിട്ടു കൊണ്ടു വാ.. എത നാളായിട്ടു. കരണ്ടേത്താണ്ടു നടക്കുവാ. ഇനിയെങ്കിലും ഒന്നു തോർന്നാ മതിയാരുന്നു.” അമ്മ പറഞ്ഞു.

    ചേട്ടൻ കണ്ണടച്ചു കിടന്നു. ഏടത്തി വന്നു ചേട്ടന്റെ അരികിൽ നിലത്തിരുന്നു. ചേട്ടൻ കഴെയ്യത്തിച്ച് ഏടത്തിയുടെ താലിമാലയുടെ കൊളുത്തെടുക്കാൻ നോക്കി. ഏടത്തി തടഞ്ഞുകൊണ്ട് ചേട്ടന്റെ മുഖത്തേയ്ക്കു നോക്കി. സാരമില്ല എന്ന അർത്ഥത്തിൽ ചേട്ടൻ കണ്ണടച്ചു കാണിച്ചു. താലിമാല അഴിച്ചെടുത്ത് അതിൽ നിന്നും താലി ഊരി ഗുരുദേവന്റെ പടത്തിന്റെ മുമ്പിലേയ്ക്കിട്ടു. പിന്നെ തലയിണക്കീഴിൽ നിന്നും വേറൊരു താലിയെടുത്ത് അതിൽ കോർത്തു എന്നിട്ട് എന്റെ നേരേ നീട്ടി ഞാൻ ചോദിച്ചു. ‘ അതെങ്ങനെയാ ചേട്ടാ ശെരിയാകുന്നേ.. ചേട്ടന്നെന്തിനാ…അതഴിച്ചു കളഞ്ഞത്.?..’ നീ പറയുന്നതങ്ങനുസരിച്ചാ മതി. എനിയ്ക്കിനി ഇവളുടെ മേൽ യാതൊരവകാശോമില്ല. ഗീത ഇപ്പോ മുതൽ മുഴുവനായിട്ടും നിന്റെ ഭാര്യയാ.ഉൗം. കെട്ട്.” ഞാൻ അത് വാങ്ങാൻ മടിച്ചു എന്നിട്ട് ചുററും നോക്കി ഏടത്തി അല്ല ഗീത, മുഖം കുനിച്ചിരിയ്ക്കുന്നു. അപ്പോൾ സെക്രട്ടറി പറഞ്ഞു. ‘ അവൻ പറഞ്ഞതിലും കാര്യോണ്ട്. ഈ പരുവത്തിൽ ആ താലി നെലനിന്നിട്ടും കാര്യമില്ല. ആക്കണക്കിനത് ഒരഴിച്ചുകെട്ടു തന്യാ നല്ലത്. നീ വാങ്ങിച്ചു കെട്ട്. വാസൂ. സമയം കളയാതെ…’

    സെ(കട്ടറി തന്നെ താലി വാങ്ങി എന്നേ ഏൽപ്പിച്ചു. ‘ മോളണ്ടെങ്ങഴുന്നേറ്റു നിന്നേ. ഗുരുദേവനേ നമസ്കരിയ്ക്ക്. ” ഗീത എഴുന്നേറ്റു. ചേട്ടന്റെ കാൽ തൊട്ടു വന്ദിച്ചു. അതു കഴിഞ്ഞ് ഗുരുദേവന്റെ പടത്തിൽ തൊഴുതു. രണ്ട്ഛന്മാരുടേയും അമ്മമാരുടേയും കാൽ തൊട്ടു വന്ദിച്ചു. പിന്നെ പെങ്ങന്മാർ ഇരു വശത്തും നിന്ന് എന്റെ മുമ്പിലേയ്ക്ക് അവളേ കൊണ്ടുവന്നു. ഞാൻ ഏടത്തിയുടെ, അല്ല ഗീതയുടെ കഴുത്തിൽ താലി അണിയിച്ചു. സഹോദരിമാർ കുരവയിട്ടു. കെട്ടു കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ വാതിൽക്കൽ വിലാസിനി ചിരിച്ച മുഖവുമായി. പിന്നെ ഞങ്ങൾ രണ്ടു പേരും ചേട്ടന്റെ കാൽ തൊട്ടു വണങ്ങി ‘ എങ്കിൽ ഞങ്ങളിറങ്ങട്ടെ. ആപ്പീസി വന്ന് എപ്പഴെങ്കിലും ഒന്നൊപ്പിട്ടേയ്ക്കണം രണ്ടു പേരും.” സെക്രട്ടറി പറഞ്ഞു. ‘ ഹ.. നിയ്ക്ക്. ഓരോ ഗ്ലാസു കട്ടൻകാപ്പി കുടിച്ചിട്ടു പോകാം.” അഛൻ പറഞ്ഞു. ‘ എന്നാലങ്ങിനെ.. എന്താ..(പ്രസിഡന്റേ…” അവർ കോലായിലേയ്ക്കു പോയി

    ഞാൻ മുറ്റത്തിറങ്ങി. നേരത്തേ കണ്ട ഇരുളിമ മാറിയിരിയ്ക്കുന്നു. സൂര്യൻ പ്രത്യക്ഷനായി ഇനി സമയമനുസരിച്ച് മഴക്കാറുകൾ വരുമ്പോൾ മാറിക്കൊടുക്കുകയേ വേണ്ട. ഞാനോർത്തു. നിനച്ചിരിയാതെ ഞാൻ ഭർത്താവായിരിയ്ക്കുന്നു. കൊട്ടും കുരവയുമില്ലാതെ, നാദസ്വരവും സദ്യയും ഇല്ലാതെ, ക്ഷണവും അതിഥികളും ഇല്ലാതെ പന്തലും അലങ്കാരവുമില്ലാതെ. ആലോചനയില്ലാതെ സമ്മതം വാങ്ങാതെ, ഒരു നിമിഷം കൊണ്ട് നിനച്ചിരിയാതെ ഞാൻ ഒരു ഭർത്താവായിരിയ്ക്കുന്നു. അതും ഇന്നലെ വരേ ഏടത്തിയമ്മ എന്ന് ഞാൻ വിളിച്ചുകൊണ്ടിരുന്ന എന്റെ ചേട്ടന്റെ ജീവിതസഖിയേ, അപ്പോൾ വിലാസിനി എന്റെ അടുത്തേയ്ക്കു വന്നു. ‘ ആളു മിടുക്കൻ തന്നേ. പൊറകേ നടന്ന്. അട്ടേം പിടിച്ച്.പിടിച്ച്. ഒളിച്ചും പാത്തം നോക്കി.ഒടുവിൽ .തട്ടിയെടുത്ത് .സ്വന്തമാക്കി. മിടുക്കൻ.’ ് വില്ലേച്ചീ. ഇത് . എന്റെ കയ്യിലേയ്ക്ക് വന്ന് വീണതാ. ഞാൻ പറഞ്ഞു. ‘ ഇനി ഏച്ചീ കീച്ചീന്നൊന്നും വിളിയ്യേണ്ട. വില്ലന്നങ്ങു വിളിച്ചാ മതി. പിന്നെ ചുററും നോക്കി എന്റെ ചെവിയിൽ പറഞ്ഞു. ‘ ഇനിയേ. മണക്കാം, ചെരയ്ക്കാം, .മരുന്നു വെയ്ക്കാം. എന്നൊക്കെ പറഞ്ഞ് എന്റടുത്തു വരണ്ട കേട്ടോ. ഒരെണ്ണം മുഴുവനോടെ കയ്യിൽ കിട്ടീല്ലേ.”

    അവളതും പറഞ്ഞ് ചിരിച്ചുകൊണ്ട് അടുക്കളയിലേയ്ക്കു പോയി കുറച്ചു നേരം ഞാൻ ഒന്നും ചെയ്യാനില്ലാതെ മുറ്റത്തു കൂടി നടന്നു. മറ്റുള്ളവരെല്ലാം പോയപ്പോൾ ഞാൻ അകത്തേയ്ക്കു കയറി വിലാസിനി മുൻവശത്തേ വാതിലിൽ കൂടി പുറത്തേയ്ക്കിറങ്ങി വന്നു. എന്നേ കണ്ടപ്പോൾ പറഞ്ഞു. ‘ കല്യാണ സദ്യ കിട്ടിയേ ഞാനടങ്ങു. ഈ ഒണക്കക്കാപ്പിയൊന്നും പോര. നല്ല ഒരുരുപ്പടിയല്ലേ ചുള്ളൂവിൽ അടിച്ചെടുത്തത്.’ ഞാനൊന്നു പുഞ്ചിരിച്ചു. ” ഓ. ഇനി നമ്മളോടൊന്നും മിണ്ടുകേലാരിയ്ക്കും. വെലിയ കുടുംബനാഥനായിപ്പോയില്ലേ.” എനിമ്നന്തോ ചൂടു കേറി ഞാൻ വിളിച്ചു. ‘ വില്ലേച്ചി ഒന്നു നിന്നേ.” ‘ ബം.?. ഞാനാദ്യമേ മിണ്ടിയതും കണ്ടതും തൊട്ടതും. ആരേയാന്നറിയാവല്ലോ. പിന്നെ വില്ലേച്ചിയോടെന്തിനാ ഞാൻ പ്രതാസു കാണിക്കണേ.’ ‘ ഒന്നു പോയെന്റെ വാസൂട്ടാ. ഇനി അതേ മാത്രം തൊട്ടാ മതി. കേട്ടോ…’ അവൾ നാണിച്ചു വിരൽ കടിച്ചുകൊണ്ടു ചാടിയിറങ്ങിപ്പോയി. ഞാൻ മെല്ലെ ഏട്ടന്റെ മുറിയിലേയ്ക്കു ചെന്നു. വാതിൽക്കൽ ചെന്ന് ഞാൻ തിരിച്ചു പോരാനൊരുങ്ങി അവിടെ ഏടത്തിയുടെ നെഞ്ചിൽ ചാരിക്കിടക്കുന്ന ചേട്ടൻ, ചേട്ടന്റെ ചുണ്ടിൽ കാപ്പിഗ്ലാസ് മുട്ടിച്ചു കൊടുക്കുന്ന ഏടത്തി എനിമ്നാരു മടി, ഞാൻ തിരിഞ്ഞു നടന്നു.

    എന്നേക്കണ്ട ഏടത്തി ചേട്ടനേ താഴേക്കിടത്താനൊരുങ്ങി വാസൂട്ടാ…’ ചേട്ടന്റെ വിളി. ‘ നീ ഇങ്ങു കേറി വാ…’ ഞാൻ അകത്തേയ്ക്കു കേറി. എട്ടാ. നീ ഒന്നും വിചാരിയ്ക്കുരുത്. ഇവടെ കയ്ക്കുകൊണ്ട് നിങ്ങടെ കല്യാണക്കാപ്പി കുടിയ്ക്കുണന്നൊരു ആശ.തോന്നി. എനിയ്ക്കു നേരെയിരുന്നു കുടിയ്ക്കണമെങ്കിൽ . … നിന്റെ പെണ്ണിനേ ഞാൻ തൊട്ടില്ല കേട്ടോ…’ ” ഈ ഏട്ടൻ എന്തൊക്കെയാ വിളിച്ചു പറേന്നേ.” ഏടത്തി ദേഷ്യപ്പെട്ടു. അതേടീ. ഇനി മൊതല നീ അവന്റെ പെണ്ണാ. നമ്മളു തമ്മിലിനി പഴയ ബന്ധമൊന്നുമില്ല. അതു നീയും ഓർക്കണം.ങാ. ഷർട്ടൊന്നു മാറിയാക്കൊള്ളാരുന്നു. മുണ്ടും.’ ഏടത്തി ഒന്നും മിണ്ടാതെ ഗ്ലാസ്സു താഴെ വെച്ചിട്ട് ഏട്ടന്നെ കിടത്തി. പിന്നെ അലമാര തുറന്ന ഷർട്ടെടുത്തു. മുണ്ടും. ഞാൻ തിരിച്ചിറങ്ങിപ്പോന്നു. അവിടെ നിയ്ക്കണോ വേണ്ടയോ എന്നെനിയ്ക്കു തീരുമാനിയ്ക്കാൻ കഴിഞ്ഞില്ല അല്പം കഴിഞ്ഞപ്പോൾ ഏടത്തി വന്നു പറഞ്ഞു. ” ദേ.. ഏട്ടൻ വിളിയ്ക്കുന്നു.’ ഞാൻ ചേട്ടന്റെ അടുത്തേയ്ക്കു ചെന്നു. ‘ എന്താ ചേട്ടാ…?..’

    നിന്നോടൊരു രഹസ്യം പറയാനൊണ്ടാരുന്നു. നിന്നോടീ രീതീൽ ഞാൻ പറയാൻ പാടില്ലാത്തതാ..പക്ഷേങ്കി. ഇപ്പം നെക്കും ലൈസൻസ് കിട്ടിയില്ലേ. നിന്റെ ചെവി ഇങ്ങു കാണിച്ചേ.’ ഞാൻ ചെവി ചേട്ടന്റെ ചുണ്ടോടടുപ്പിച്ചു. ചേട്ടൻ ആദ്യം എന്റെ കവിളത്തൊരുമ്മ തന്നു. പിന്നെ പറഞ്ഞു. ‘ നീ. വൈഷമിയ്ക്കുണ്ട്. അവളൊരു രണ്ടാംകെട്ടുകാരിയൊന്നുമല്ല. കെട്ടീട്ട്. വളരെ വളരെ ചുരുക്കം മാത്രേത്… ഞങ്ങൾ തമ്മിൽ . ഇല്ലാന്നു തന്നേ പറയാം. ഞങ്ങളു തമ്മില്.

    Thudarum