തിങ്കളാഴ്ചച്ച കോളേജിൽ ഞാൻ രാവിലെ തന്നെ എത്തി കോളേജ് ഗെയിറ്റിന്റെ കിട്ടാവുന്നത്ര അടുത്തായി ബൈക്ക് പാർക്ക് ചെയ്ത അവിടെ ഇരിപ്പായി. എന്റെ സ്വപ്തനത്തിൽ നിന്നിറങ്ങി വന്ന മുത്തിനെ കാണാൻ, പരിചയപ്പെടാൻ എനിക്ക് ധ്യതിയായി. പക്ഷെ എവിടെ തുടങ്ങണം എന്നറിയാതെ ഞാൻ കുഴങ്ങി. ഇതു വരെ ഉണ്ടാകാത്ത ഒരു പരിഭ്രമം മനസ്സിൽ ഇങ്ങനെ
പോയി സംസാരിച്ചാൽ സർവ്വം അബദ്ധമാകുമോ എന്നൊരു പേടി. ചുമ്മാ ഒരു ദിവസം കാണുമ്പോഴേക്കും കയറി സംസാരിച്ചാൽ അവളെന്തു വിചാരിക്കും. എതോ ഒരു പരട്ട വായിനോക്കി. അല്ലെങ്കിൽ ഇന്നു മിണ്ടണ്ട്. പക്ഷെ അവളെ കാണാതെ പോകാൻ വയ്യ. ഓരോന്നാലോചിച്ച് അങ്ങനെ ഇരിക്കുമ്പോഴാണ് സുനിൽ വണ്ടിയുമായി വന്നത്. അവൻ കാണാതിരിക്കാൻ ഞാൻ ബൈക്കിൽ ഒന്ന് തിരിഞ്ഞിരുന്നു. പക്ഷെ കാര്യമുണ്ടായില്ല. സുനിൽ എന്നെ കണ്ടുകഴിഞ്ഞിരുന്നു. “നീ എന്താ മോന്നേ ദിനേശാ ഇവിടെ തിരിഞ്ഞ് കളിക്കണേ’ വണ്ടി എന്റെ അടുത്തേക്ക് തിരിച്ചുകൊണ്ട് വന്ന സുനിൽ ചോദിച്ചു ‘ഏയ്തു. ഞാൻ. വെറുതെ…’ ഞാൻ അവിടെ കിടന്ന് തപ്പിക്കളിച്ച കുളമാക്കി. “ആരെ നോക്കിയാടാ ഇവിടെ കുറ്റിയടിച്ച നിൽക്കുന്നത്. മം.’ സുനിലിന്റെ അടുത്ത് എന്റെ കള്ളക്കുള്ളി ഒന്നും നടക്കില്ല.
“അത്. നീ ഇവിടെ നിൽക്ക. ഞാൻ കാണിച്ച് തരാം.”
“ആരാടാ വരുന്നെ. ഏ? “എന്റെ സ്വപ്തനത്തിൽ നിന്നിറങ്ങി വന്ന മാലാഖ” എന്റെ വായിൽ നിന്നും അറിയാതെ അത് ചാടിപ്പോയി “ബേ. എങ്ങനെ എങ്ങനെ. അങ്ങനെ ചിലതൊക്കെ ഇവിടെ നടന്നൊ? എന്താ സംഭവം. പറ പറ. കേൾക്കട്ടെ” സുനിലിന് അറിയാൻ ഉത്സ്യകതയേറി. “അത് ഫസ്റ്റ് ഇയറിൽ ചേർന്ന ഒരു കുട്ടിയാ.. ആരാ എന്താ എന്നൊന്നും എനിക്കറിയില്ല. പക്ഷെ ആദ്യം കണ്ടപ്പോൾ തന്നെ. ഞാൻ. എന്റെ സ്വപ്തനത്തിൽ അവളെ.” വാക്കുകൾ കിട്ടാതെ ഞാൻ കുഴങ്ങി.
“മ്മ്ം. ഇത് അതു തന്നെ മോൻ. ലവ്വ അറ്റ് ഫസ്റ്റ് സൈറ്റ് “അല്ല മോനെ ഇത് അങ്ങനെ അല്ല. വെറുതെ അവളെ കണ്ടപ്പോൾ പൊട്ടിമുളച്ചതല്ല. കണ്ടത് തന്നെ അദ്യമായിട്ടല്ല. കാലങ്ങളായി അവളെ അറിയുന്ന പോലെ, അവൾക്ക് വേണ്ടിയാണ് ഞാൻ ഈ ജീവിതം മുഴുവൻ കാത്തിരുന്നതെന്ന് പൊലും തോന്നുന്നു.” ഞാനെന്റെ ഹൃദയം തുറന്നു “ഓ. ഇത് ജന്മജന്മാന്തരങ്ങൾ ആയിട്ടുള്ള പ്രേമം വല്ലതും ആണോ.” സുനിൽ എനിക്കിട്ട് വെക്കുകയാണെന്ന് തോന്നി ‘കളിയല്ല മയിരേ. കാര്യമായിട്ടാ. എന്റെ ഉള്ള പിടക്കുന്നത് എനിക്കല്ലെ അറിയൂ” “ഞാനും കാര്യമായിട്ട് പറഞ്ഞതാ.. നീ ആ മയിൽപീലിക്കാവ് സിനിമയിൽ കണ്ടില്ലേ. അതു പോലെ.’
സുനിൽ എപ്പോഴും സിനിമയുമായിട്ടാണ് ജീവിതം തട്ടിച്ചു നോക്കുക. അവിടെ കൂടി നിൽകുന്ന പിള്ളേരിൽ നിന്നും കുശുകുശുപ്പുകൾ ഉയർന്നു. ഞങ്ങൾ അങ്ങോട് നോക്കി. അതാ അവൾ വരുന്നു എന്റെ സ്വപ്തനത്തിലെ രാജകുമാരി. എന്റെ ഹൃദയത്തിൽ വിരിഞ്ഞ സൂര്യകാന്തി. ഒരു സാധാരണ മഞ്ഞ നിറത്തിലുള്ള ചുരിദാർ ആണ് വേഷം. “സ്വാഗതം മകളേ സുസ്സ്വാഗതം. ഇഞ്ചിനീയറിങ്ങ് ജീവിതത്തിന്റെ ആദ്യ പടികൾ സൂക്ഷിച്ചു സൂക്ഷിച്ചു വെയ്ക്കു കൂട്ടീ.” കൂടി നിന്നവർ ഒരു കോറസ്സ് പോലെ പാടി. ചെന്നായ്ക്കുട്ടത്തെ കണ്ട ആട്ടിൻകുട്ടിയെ പോലെ അവളുടെ മുഖം വിളറി. മുഖം കുനിച്ച അവൾ അവിടെ നിന്നും നടന്നു നീങ്ങി. സ്വാഗത സംഗം അടുത്ത ഇരക്ക് നേരെ തിരിഞ്ഞു. ഞാൻ അവളുടെ ഓരോ ചുവടുകളും നോക്കി ഇരുന്നു. “ഇതാണോടേയ്ക്ക്..? സുനിലിന്റെ ചോദ്യം എന്നെ ആ സ്വപ്തനലോകത്ത് നിന്നും ഉണർത്തി. “ഇതു തന്നെ ആണെന്നാ തോന്നണത്. കണ്ടപ്പോൾ മുതൽ മിണ്ടാട്ടമില്ല. കൊള്ളാല്ലൊ നിന്റെ മഞ്ഞക്കിളി. നാടൻ സുന്ദരി. നിനക്ക് പറ്റിയ കക്ഷി തന്നെ.” “മ്മ. നിന്റെ ഒക്കെ നോട്ടമേ ശരിയല്ല.“ ഞാൻ പറഞ്ഞു “അയൊ. ഞാനൊന്നും നോക്കുന്നില്ലേ. നമുക്കു പിടിക്കാൻ പറ്റിയ പാർടസ് ഒക്കെ ഉള്ളത് വേണം? സുനിൽ പറഞ്ഞു ‘ങാ. അങ്ങനെ ഒന്നിപ്പോ കയ്യിൽ ഉണ്ടല്ലൊ. കയ്യിലൊതുങ്ങാത്ത പാർട്സുമായി.” ഞാൻ അവനിട്ട് വെക്കാൻ കിട്ടിയ ചാൻസ് കളഞ്ഞില്ല ‘എയ് ഇതൊരു സൈഡ് ബിസിനസ്സ്. താൽകാലിക ലാഭങ്ങൾക്ക് വേണ്ടി മാത്രം.” പക്ക ബിസിനസ്സ് മുഖഭാവത്തോടെ സുനിൽ പറഞ്ഞു.
” എന്നിട്ട് ലാഭം വല്ലതും ഉണ്ടാക്കിയൊ? ഞാൻ അവനോട് ചോദിച്ചു. ” ലാഭം ഉണ്ടാക്കാൻ ഇത് വരെ കൃഷി ഇറക്കിയില്ലല്ലൊ.. ? സുനിലിന്റെ മറുപടി. “അതെന്താ ഇതു വരെ ഉഴുതിമറിച്ചില്ലേ? ഞാൻ ഒരു ന്യായമായ സംശയം ചോദിച്ചു “അവിടെ ഉള്ള കായ്ക്കുകനികൾ ഒക്കെ ശരിക്കും ഒന്ന് പിഴിഞ്ഞെടുത്തിട്ട് മതിയല്ലോന്ന് വെച്ചു.” സുനിൽ എന്റെ സംശയം ദൂരീകരിച്ചു. “ഇക്കാലത്തെ കോളേജ് പ്രേമങ്ങൾ ഒക്കെ ഇങ്ങനെ ആണോ ഭഗവതീ സംശുദ്ധമായ പ്രേമം ഒന്നും ഇല്ലേ ഇവിടെ? ഞാൻ ഇത്തിരി ഉറക്കെ സ്വയം ചോദിച്ചു “അതിനാണല്ലൊ ഒരു നാടൻ പെൺകൊടി നിനക്കായി ഇതാ വന്നിരിക്കുന്നത്. അങ്ങ് പ്രേമിച്ചൊ മോനേ.”
അവസാനം അത് എനിക്ക് തന്നെ പാരയായി ഭവിച്ചു.
ഞങ്ങൾ ക്ലാസ്സിലേക്ക് നടക്കുമ്പോൽ ആണ് പിന്നിൽ നിന്ന് ആരോ സുനിലിനെ വിളിച്ചത്. നോക്കിയപ്പോൾ സുനിലിന്റെ ബന്ധു. ഇവനാളു തനി മക്കുണൻ തന്നെ. ഇന്നും അച്ഛന്റെ വാലിൽ തൂങ്ങിയാണ് വന്നിരിക്കുന്നത്. എന്നും ഇങ്ങനെ ആകുമോ ആവൊ? ഇങ്ങനെ കൊണ്ട് വിടാൻ ഇവനെന്താ സ്കൂളിൽ പോകുന്നോ അതോ പെൺകുട്ടിയൊ മറ്റോ ആണോ. ‘ങാ. അങ്കിളോ? എന്തിനാ അങ്കിൾ വന്നത്. ഇനി അവനെ ഒറ്റക്ക് വിട്ടാൽ മതിയെന്നേ. അതിനൊക്കെ അവൻ വളർന്നു. അല്ലേടാ? ഇങ്ങനെ വരുന്നത് മോശമാണെന്ന സൂചന കൊടുത്ത് സുനിൽ പറഞ്ഞു ‘ഏയ്. ആദ്യത്തെ ദിവസം ആയത് കൊണ്ട് ഞാൻ. അവൻ ഒറ്റക്ക് വരാം എന്ന് പറഞ്ഞതാ.” അങ്കിൾ ന്യായീകരിച്ചു “അങ്കിൾ പൊയ്ക്കോള്ളു. ഇവനെ ഞങ്ങൾ ക്ലാസ്സിൽ എത്തിച്ചോളാം. സുനിൽ തുടർന്നു. “ശരി മോനേ.. എന്നാൽ ഞാൻ പോട്ടെ.” അങ്കിൾ പതുക്കെ കാറിലേക്ക് വലിഞ്ഞു. ഞങ്ങൾ കോളേജിനകത്തേക്ക് നടന്നു. ‘ങാ. പ്രവീൺ. ഇത് ജിനു് സുനിൽ ഞങ്ങളെ പരിചയപ്പെടുത്തി. ഞാൻ അവനെ നോക്കി ചിരിച്ച് കൈ നീട്ടി. അവന്നും തിരിച്ച ചിരിച്ചു. കൈ ഐസ് പോലെ തണുത്തിരുന്നു. ആദ്യ ദിവസത്തിന്റെ ടെൻഷൻ “ഏത് സെക്ഷനിൽ ആണെന്ന് വല്ലതും പറഞ്ഞിരുന്നൊ? പ്രവീണിനോട് സുനിൽ ചോദിച്ചു. “ഇല്ല. ഇന്ന് പറയാം എന്നാണ് പറഞ്ഞത്.” പ്രവീൺ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. “എന്നാൽ നോട്ടീസ്ബോർഡ് നോക്കാം’ സുനിൽ പറഞ്ഞു ഞങ്ങൾ അഡ്മിനിസ്ട്രേഷന്റെ നോട്ടീസ്ബോർഡിനടുത്തേക്ക് നടന്നു.
അവിടെന്ന് അവന്റെ ക്ലാസ്മുറി എതാണെന്ന് നോക്കിയെടുത്ത് ഞങ്ങൾ അവനെ ഓറിയന്റേഷൻ നടക്കുന്ന കോൺഫറൻസ് ഹാളിലേക്ക് കൊണ്ട് വിട്ടു. അവിടെ എത്തി ഞാൻ ഉള്ളിലേക്ക് കയറി ഒന്ന കണ്ണോടിച്ചു. അതാ അവളിരിക്കുന്നു. രണ്ടാമത്തെ വരിയിൽ ഒരു മൂലക്ക്, ഡെസ്ക്കിൽ വെച്ച പുസ്തകങ്ങളിൽ കണ്ണുകൾ നട്ട്. പെട്ടെന്ന് ആരോ എന്റെ തോളിൽ തട്ടി. പ്രിൻസിപ്പൾ. പിന്നാലെ കരടിയും.
” എന്താടൊ ഇവിടെ ചുറ്റിക്കറങ്ങുന്നേ. തനിക്ക് ക്ലാസൊന്നും ഇല്ലേ? പ്രിൻസിയുടെ ചോദ്യത്തിൽ ഞാനൊന്ന് തപ്പി. “എന്റെ ഒരു ബന്ധ ഫസ്റ്റ് ഇയറിന് ചേർന്നിട്ടുണ്ട് സർ പ്രവീൺ. അവനെ ഇവിടെ കൊണ്ട് വിടാൻ വന്നതാ’ സുനിൽ ഇടക്ക് കയറി പറഞ്ഞു. സുനിലിനെ പിന്താങ്ങുന്നത് പോലെ പ്രവീൺ കൈ പൊക്കി “ങാ.. ശരി ശരി. റാഗിങ്ങ് എന്നു പറഞ്ഞ നാടകങ്ങളൊക്കെ കൊണ്ട് ഇങ്ങ വന്നേക്കരുത് എന്ന് കൂട്ടുകാരോടൊക്കെ പറഞ്ചേരേ കേട്ടൊ. അങ്ങനെ വല്ലതും ചെയ്യുന്നവനെ എന്റെ കയ്യിൽ കിട്ടിയാൽ..” പ്രിൻസി ഒരു താക്കീതിന്റെ സ്വരത്തിൽ നിർത്തി ‘ഏയ് ഞങ്ങൾ ആൻറിറാഗിങ്ങ് കമ്മിറ്റി മെംബേഴ്സ് ആണ് സർ’ സുനിൽ അടിച്ച് വിട്ടു. ” എന്നാൽ ഞങ്ങൾ. ? ഞങ്ങൾ വേഗം അവിടെന്ന് മുങ്ങി. നല്ല പുള്ളിയുടെ കയ്യിലാണ് ചെന്നു പെട്ടത്. ഇത്തവണ റാഗിങ്ങ് നടത്താൻ സമ്മതിക്കില്ല എന്ന് അച്ചട്ടുറപ്പിക്കാനായിട്ടാണ് കോളേജിന്റെ തന്നെ പേടിസ്വപ്നമായ കരടിയേയും കൂടി പ്രിൻസി ഓറിയന്റേഷൻ കമ്മിറ്റിയിൽ ഇട്ടിരിക്കുന്നത്. ഒരു രഹസ്യ ആൻറിറാഗിങ്ങ് കമ്മിറ്റിയും ഉണ്ടാക്കി. അതിലെ മെംബേഴ്സ്
Thudarum
ഈ kambi katha എല്ലാവര്ക്കും ഇഷ്ടം ആയി കാണും എന്ന് വിശ്വസിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തുക വഴി കഥാകാരനെ ഇനിയും എഴുതാൻ പ്രോത്സാഹിപ്പിക്കുക