എന്റെ ഏട്ടത്തിയമ്മ ഭാഗം – 35

This story is part of the എന്റെ ഏട്ടത്തിയമ്മ series

    ” ഇതെന്താ…?..”

    ”   രൂപാ.. ആ ഇരിയ്ക്കുന്ന മൊതലാളീടെ കയ്യി കൊടുക്കുമ്പം. മൂപ്പർ ഇതേലൊരു സ്റ്റാമ്പു കുത്തും. അതുവാങ്ങി ഇങ്ങു തന്നാ. സാധനങ്ങളുമായിട്ട് ചേച്ചിയ്ക്കു പോകാം.” ‘ രൂപായോ…നീയാരാ..’ ‘ അയ്യോ. മനസ്സിലായില്ല അല്ലേ. ഞാൻ പാവം .കൊച്ചു മൊതലാളി.” ‘ മറേറ മൊതലാളി എവിടേ.. ?. മൂപ്പർ . അമേരിക്ക  വരേ പോയിരിയ്ക്കു്യാ. മറ്റന്നാളു ചെലപ്പം വരുമാരിയ്ക്കും.” ഞാൻ അഛനേ നോക്കി ഒന്നും സംഭവിയ്ക്കാത്ത മട്ടിൽ അച്ഛൻ ഇരിയ്ക്കുന്നു. ഓ, അപ്പോൾ ഇത് അഛനും കൂടി അറിഞ്ഞുകൊണ്ടുള്ള കളിയാരുന്നു. അല്ലേ ‘ നീയെന്താ മനുഷ്യന്നേ ഉൗശിയാക്കുകാ… ങാ.. ഏതായാലും കുറിച്ചേർ. സാധനങ്ങളു. താ പോട്ടെ…’

    ‘ ചേച്ചി കാശു കൊടുത്തിട്ടു വാ…’

    ‘ കാശിന്റെ കാര്യം മറേറ മൊതലാളിയ്ക്കറിയാം.’ ‘ എങ്കിൽ മറേറ മൊതലാളി വന്നിട്ട് സാധനം കൊണ്ടോയാ മതി.” ‘ എടാ . എന്നേ നിനക്കറിയത്തില്ല. നിന്റെ മറേറ മൊതലാളിയോടു ചോദിച്ചു നോക്ക്. അയാക്കറിയാം. അല്ലേൽ ദേ ഇരിയ്ക്കുന്ന വെല്യമൊതലാളിയോടു ചോദിയ്ക്ക്. ഹല്ലേ. കളിയ്ക്കാൻ വരുന്നോ മേരിയോട്.’ അവരുടെ ശബ്ദം ഉയരാൻ തുടങ്ങിയപ്പോൾ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി ഞാൻ ചുററും നോക്കി. എനിക്ക് എന്റെ  നിയന്ത്രണം വിടുന്ന പോലെ. അഛനും എഴുന്നേറ്റു.

    ‘ വാസുട്ടാ…’ ‘ അഛനവിടിരിയ്ക്ക്. ഇത് ഞാൻ കയ്ക്കുകാര്യം ചെയ്തതോളാം.. ഞാൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. നീയെന്നേ കയ്ക്കകാര്യം ചെയ്യാറായിട്ടില്ലെടാ കൊച്ചനേ. അതിനു നിന്റെ അണ്ടി ഇത്തിരി കൂടെ മുക്കണം. ” അവർ കടയുടെ മുമ്പിലേയ്ക്കിറങ്ങി നിന്നു. ഞാൻ മെല്ലെ ചാക്കു മുറിയ്ക്കുന്ന കത്തി കയ്യിലെടുത്തു. എന്നിട്ട് ഞാനും മുമ്പിലേയ്ക്കിറങ്ങി ‘ നിങ്ങക്കറിയോ. നാട്ടുകാരേ.. ഇവന്റെ ചേട്ടൻ എന്റെ വീട്ടി വരാത്ത ദൈവസങ്ങളില്ലാരുന്നു. ‘ ആളുകൾ ചിരിയ്ക്കാൻ തുടങ്ങി എന്റെ ഉള്ളംകാലിൽ കൂടി ഒരു വിറയൽ കേറി. ചാടി ഇടതു കയ്ക്കകൊണ്ട് അവരുടെ കഴുത്തിനു കുത്തിപ്പിടിച്ചു. ് പന്നപ്പൊലയാടി മോളേ, നീ വെല്യ ഊത്തുകാരിയാണെങ്കി. ഞാൻ അതിലും വെല്യ കൊട്ടുകാരനാ. ഇനി നീ നാക്കെടുത്താ അതു ഞാനിവിടെ അരിഞ്ഞിടും.ഫോടീ…’ ഞാൻ കത്തി ഉയർത്തിപിടിച്ചു. ഗണേശൻ ചാടിയിറങ്ങി എന്റെ കയ്യിൽ നിന്നും കത്തി വാങ്ങി പിന്നെ അവരുടെ കഴുത്തിലേ പിടി വിടുവിച്ചു. അവർ ശ്വാസമെടുത്തു. ഒന്നു ചുമച്ചു. സാരിത്തന്നെടുത്ത് അരയിൽ ചുററിക്കുത്തി എന്നിട്ട് വീണ്ടും തുടങ്ങി ‘ ഫാ. നീയെന്നേ ഒലത്തും. ഫോടാ കൊച്ചുനാറീ.എട്ടാ, എന്റെ കൊതത്തിന്റെ ഒരു മൂലേക്കൊള്ളാനില്ലെടാ നീ… നിന്റെ മറ്റവനൊണ്ടല്ലോ.ചേട്ടൻ . അവന്റെ…’ ഗണേശനേ വലിച്ചെറിഞ്ഞിട്ട് ഞാൻ മുന്നോട്ടാഞ്ഞു. വലതു കയ്ക്ക്നീട്ടി അവരുടെ കരണത്ത് ആഞ്ഞൊരടി കൊടുത്തു. ‘റേ’ എന്നു കേട്ട ആ ശബ്ദത്തിനൊപ്പം അവർ തല കറങ്ങി നിലത്തിരുന്നു പോയി. ഞാൻ അവരേ ചവിട്ടാൻ കാലുയർത്തി. ഗണേശനും ജോലിക്കാരനും കൂടി എന്നേ തടഞ്ഞു. എനിയ്ക്കു ചെകുത്താൻ കേറിയ പോലെയായിരുന്നു.

    പിന്നെ അവർ മിണ്ടിയില്ല. അല്പനേരം കഴിഞ്ഞപ്പോൾ ആളുകൾ വലിയാൻ തുടങ്ങി ഞാൻ കടയ്ക്കുള്ളിൽ കേറി ദേഷ്യം ഒന്നടങ്ങിയപ്പോൾ ഇരുന്നു ചിന്തിച്ചു. വേണ്ടായിരുന്നു. ഒരു സ്ത്രീയേ തല്ലുക. എന്നാലും ചേട്ടന്റെ പേരു പറഞ്ഞപ്പോൾ എനിയ്ക്കു പിടിവിട്ടുപോയി ആരും ഒന്നും മിണ്ടുന്നില്ല. അഛൻ ആ പഴയ ഇരുപ്പും കണക്കെഴുത്തും തന്നേ റോഡിന്റെ എതിർവശത്തു കിടക്കുന്ന ടാക്സിഒാട്ടോ ക്രൈഡവർമാർ എന്തോ ഒക്കെ പറഞ്ഞു ചിരിയ്ക്കുന്നു. ഒരാൾ അവരുടെ അടുത്തു ചെന്ന് എന്തോ പറഞ്ഞു. അവർ എന്നേയൊന്നു നോക്കി. പിന്നെ എഴുന്നേറ്റ് അവശയായ പോലെ നടന്നു. ഞാൻ ജോലിക്കാരനോട് അവരേ തിരിച്ചു വിളിയ്ക്കാൻ പറഞ്ഞു. അവൻ ഓടി അവരോടെന്തോ ചെന്നു പറഞ്ഞു. സംശയത്തോടെ അവർ എന്നെ തിരിഞ്ഞു നോക്കി പിന്നെ കടയുടെ മുമ്പിലേയ്ക്കു വന്നു. ‘ ഗണേട്ടാ. ആ കെറ്റിങ് എടുത്തു  കൊടുത്തേ.. ” ഗണേശൻ സാധനങ്ങളേടൂത്ത് അവരുടെ കയ്യിൽ കൊടുത്തു. ഞാൻ പറഞ്ഞു. ‘ ചേച്ചീ. നിങ്ങടെ പഴയ എടപാടുകളും വെച്ചോണ്ട് ഇങ്ങോട്ടിനി വരണ്ട്. ഇത് വേറെ ആളുകളാ. മനസ്സിലായല്ലോ. വേഗം സ്ഥലം വിട്ടോളൂ.” അവർ കെട്ടുമെടുത്ത് ഒരു ഓട്ടോയും വിളിച്ച് സ്ഥലം വിട്ടു. അതു നോക്കിനിന്ന് ഞാൻ ഒരു നെടുവീർപ്പിട്ടു. ഇനി എത്ര എണ്ണത്തിനേ നേരിടേണ്ടി വരുമോ.

    ഞാൻ നേരെ അഛന്റെ മേശയ്ക്കരികിലേയ്ക്കു ചെന്നു. അഛൻ മുറുക്കാൻ തുടങ്ങിയിരിയ്ക്കുന്നു. ഞാൻ പറഞ്ഞു. ‘ ഇതഛൻ നേരത്തേ ചെയ്തിരുന്നെങ്കി. ഇത്രേതം നാണക്കേടുണ്ടാകുകേലാരുന്നു. അഛൻ ദയനീയമായി എന്നേ ഒന്നു നോക്കി, എനിയ്ക്കു മനസ്സിലായി, അഛനും ചേട്ടനേ പേടിയായിരുന്നെന്ന് എങ്ങനെയാണെന്നറിഞ്ഞില്ല. വൈകുന്നേരം ഞാൻ ആശുപ്രതിയിൽ എത്തുന്നതിനു മുമ്പേ വാർത്ത ചേട്ടന്റെ ചെവിയിലെത്തി. ഞാൻ ഒരു വേശ്യയേ തല്ലി, ചവിട്ടി, കൊല്ലാൻ നോക്കി എന്നൊക്കെ. ചേട്ടൻ ചോദിച്ചു. ‘ ഞാൻ കാരണം. നിങ്ങളൊത്തിരി നാണം കെട്ടു. അല്ലേ. ഈ ബുദ്ധിമുട്ടിയ്ക്കുന്നതും പോരാഞ്ഞ്. ചേട്ടന്റെ ശബ്ദം ഇടറി. ഏടത്തി ഭിത്തിയിൽ ചാരി നിന്നു. ഞാൻ അവരേ ഒന്നു നോക്കി.

    ‘ ചേട്ടൻ ഒന്നും ഇപ്പോ വിസ്തരിയ്ക്കുണ്ട്. ഏടത്തി കേൾക്കും.’ ‘ കേട്ടാലും കൊഴപ്പമില്ലെടാ. ഞാൻ എല്ലാം. അവളോടു പറഞ്ഞു കഴിഞ്ഞു. ‘ എനിയ്ക്കു തോന്നി അതു വേണ്ടായിരുന്നു എന്ന്. ‘ എന്തിന്. പിന്നേം അവരേ വിഷമിപ്പിയ്ക്കാനോ.?.’ ‘ എന്നാലെങ്കിലും അവളെന്നേ വിട്ടേച്ചു പോകുവല്ലോന്നു കരുതി. ഇവിടെ എന്റെ തീട്ടോം മൂത്രേതാം കോരി . അവടെ ആയുസ്സ് കളയണ്ടല്ലോന്നു കരുതി.’ ‘ എന്നിട്ട്. ഏടത്തി എന്തു പറയുന്നു. ?.’ ” ഒാ, അവളു കേക്കത്തില്ല. എന്നേം കൊണ്ടേ ഒള്ളൂന്ന്. നമക്കൊടനേ വീട്ടിപ്പോണം. അവട്ഛനോട് ഇവിടം വരേ വരാൻ പറ. സംഘം സെക്രട്ടറിയേം വിളിയ്ക്ക്. വിവാഹമോചനം ഒടനേ നടത്തണം. എട്ടാ. അവക്ക് ചെറുപ്പം തൊടങ്ങീട്ടേ ഒള്ളൂ. ഈ ശവത്തേം കെട്ടിപ്പിടിച്ച കെടക്കാതെ. രക്ഷപെടട്ടെ. അങ്ങനെയെങ്കിലും എന്റെ മനസ്സിനൊരിത്തിരി ആശ്വാസംകിട്ടട്ടെ .”

    ‘ എന്റേട്ടാ.. ഒന്നു മിണ്ടാതെ കെടക്കണോണ്ടോ അവടെ. ഞാൻ തിരിഞ്ഞു നോക്കി ഏടത്തി തലയിൽ കയ്തേച്ച് സഹികെട്ടപോലെ നിന്ന് കരയുന്നു. ‘ ബാ. നമുക്കാലോചിയ്ക്കാം. നാളെത്തന്നേ ഡിസ്ചാർജു വാങ്ങാം. ഇങ്ങനെ ഇവർക്കു കാശുകൊടുത്തിട്ടും കാര്യമില്ലല്ലോ. ബുദ്ധിമുട്ടുന്നത് ഏട്ടത്തിയും. ആ കാശു ചെലവാക്കിയാ ഏടത്തീടെ കല്യാണമെങ്കിലും നമുക്കു പൊടിപൊടിയ്ക്കാം.” ഞാൻ എഴുന്നേറ്റു നടന്നു. ഏടത്തി എന്റെ പുറകേ മുറിയുടെ വാതിലിൽ വന്നു.

    വാസുട്ടാ…’

    ‘ എന്ത്യേ…?..’ ‘ നീയെനിയ്ക്ക് പുത്തൻ കല്യാണം ആലോചിയ്ക്കാൻ പോകുവാരിയ്ക്കും. അവരുടെ മുഖത്ത്

    ‘ ആ. വേണ്ടിവന്നാ. ചെലപ്പം ആലോചിയ്ക്കും.” ‘ എന്നാ അതിനു മുമ്പ് സ്വന്തം വീട്ടിലേ കാര്യങ്ങളും കൂടെ നോക്ക്.അമ്മയ്ക്കു നല്ല ക്ഷീണം ഒണ്ട്. ഏട്ടൻ വീണേപ്പിന്നെ ആ കണ്ണു തോർന്നിട്ടില്ല. നീ നന്നായി നോക്കണം.” ‘ അതിൽ ഏട്ടത്തി വിഷമിയ്യേണ്ട. ഞാൻ നോക്കണണ്ട്. പോരാഞ്ഞിട്ട് വിലാസിനീം.” പറഞ്ഞപോലെ വിലാസിനി. അവളേ, നമ്മടെ വീട്ടി നിർത്തിയാലോ.?. അമ്മണ്ണൊരു തൊണ വേണ്ടേ.’

    ‘ നാളെ നിങ്ങളൊക്കെ അങ്ങു വരികേലേ. ഇനിയെന്തിനാ വേറൊരാള്…?..’ അല്ലാ. നിങ്ങളൊക്കെക്കൂടി എന്നേ വേറെ കെട്ടിച്ചയയ്ക്കുകേലേ. അപ്പം പിന്നാരാ. വീട്ടിൽ…?.. അതു ഞാൻ ചിന്തിച്ചില്ല.പക്ഷേങ്കി.അതിനു വിലാസിനി വീട്ടുജോലിയ്ക്കു പോകത്തില്ലല്ലോ.” അല്ല, വേലക്കാരിയായിട്ടു വേണ്ട. നീ അവക്കൊരു പൊടവ കൊടുക്ക്…” ആകപ്പാടെ, ഏടത്തി നോക്കീട്ട് വിലാസിനി മാത്രമേ  ഒളോ ഈ ലോകത്തി പെണ്ണായിട്ട്…?..” അല്ലാ, അവളിപ്പം പാതി നിന്റെ ഭാര്യ ആയില്ലേ

    ‘ എന്നു വെച്ചാ…? മനസ്സിലായില്ല.” ‘ എന്നു വെച്ചാ…അവിടേതായിട്ട് നീ അറിയാനിനി രഹസ്യങ്ങളൊന്നും ബാക്കിയില്ലല്ലോ. എന്തിനാ ഒരു പെണ്ണിന്റെ. എല്ലാം. ‘ ‘ ഓ.അതു ശെരി. അപ്പം ഞാനൊന്നു ചോദിച്ചോട്ടെ. അങ്ങനെയാണെങ്കി.. ഞാൻ വേറൊരു പെണ്ണിന്റെ മുഴുവൻ രഹസ്യോം അറിഞ്ഞ് മുഴുവൻ ഭർത്താവും ആയിട്ടൊണ്ട്. അവരേം ഞാൻ കല്യാണം കഴിക്കണോല്ലോ. ‘ ‘ ആ എനിയ്ക്കുറിയത്തില്ല. പിന്നെ. മോൻ ഇന്ന് ടൗണി വെച്ച് ഏതോ ഒരു പെണ്ണിനേ തല്ലീനോ കൊല്ലാൻ കത്തീം കൊണ്ട് ചെന്നെന്നോ ഒക്കെ കേട്ടല്ലോ. നീയും തൊടങ്ങിയോ.” ‘ ആ ശെരിയാ. അതിനിപ്പം എന്തു പററി…?

    ഒരു വിളറിയ ചിരി

    കുടുംബത്തിനു മാനക്കേടുണ്ടാക്കാതിരുന്നാ എല്ലാർക്കും കൊള്ളാം. നീയിപ്പം (പാപ്തിയൊള്ള ഒരാണായി. ഇനി ഞങ്ങടെയൊക്കെ ഉപദേശം കേക്കുവോ എന്തോ…’ ‘ ആദ്യം ഉപദേശിയ്ക്കുന്നവർ തന്നേ ഉപദേശം കേക്കണം. പറയുന്നത് നല്ലതിനാണെന്നു മനസ്സിലാക്കി അനുസരിയ്ക്കണം. എന്നിട്ട് എന്നോടു പറ.’ ‘ ഓ. മനസ്സിലായി. അപ്പം ഞാൻ വായടച്ചിരിയ്ക്കുന്നു.” പിറേറ ദിവസം തന്നേ ഞങ്ങൾ ആശുപ്രതി വിട്ടു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ സംഘം സെക്രട്ടറിയേ വിളിപ്പിച്ചു. എന്തൊക്കെയോ ചേട്ടൻ സംസാരിച്ചു. പിന്നെ ഏടത്തിയുടെ അഛനും അമ്മയും വന്നു. ചേട്ടനുമായി ആലോചനകൾ നടന്നു. വൈകുന്നേരം ഞാനും അഛനും കടയടച്ചു വരാൻ കാത്തിരുന്നു. അത്താഴം കഴിഞ്ഞപ്പോൾ എല്ലാവരും ചേട്ടന്റെ കിടയ്ക്കക്കരികിൽ ഒത്തു കൂടി ഏടത്തിയേ വിളിപ്പിച്ചു. ഏടത്തി വന്ന് വാതിലിനരികിൽ നിന്നു. വെറുമൊരു മുണ്ടും ബ്ലൗസും, ഒരു തോർത്ത് കൊണ്ട് മാറു മറച്ചിരിയ്ക്കുന്നു. ആദ്യം കാണുന്നതു പോലെ ഞാനവരേ നോക്കി ദുഃഖത്തിന്റെ പ്രതീകമായി നിൽക്കുമ്പോഴും ആ മുഖത്തേ ഐശ്വര്യം പോയിട്ടില്ല. അഛൻ തുടങ്ങിവെച്ചു. ‘ മോളേ.. ഞങ്ങളിപ്പം നിന്റെ നന്മയ്ക്കായിട്ട ഒരു കാര്യം തീരുമാനിച്ചു വെച്ചിരിയ്ക്കു്യാ. നിന്റെ സമ്മതം കൂടി കിട്ടിയാ മതി. നിന്റെ അഛനും അതു സമ്മതാ.. ‘ ‘

    ഗീതേ.’ ചേട്ടൻ വിളിച്ചു. അവർ തലയുയർത്തി നോക്കി അടുത്താഴ്ച ഞാൻ. വൈദ്യശാലേലോട്ടു പോകും. അവിടെ ഇപ്പം എന്റെ കൂടെ നിക്കാൻ ആളിന്റെ ആവശ്യമില്ല. ‘ നീയെന്താടാ .ഇങ്ങനെ പറേന്നേ. അവളെന്താ വേലക്കാരിയാ. അഛൻ ഇടയ്ക്കു ചാടി അല്ലഛാ. പറഞ്ഞത് തല തിരിഞ്ഞു പോയി. ആദ്യം പറയേണ്ട കാര്യം അതല്ലാരുന്നു.” അല്ല ഗീതേ.. എന്റെ കാര്യം ഇങ്ങനെയായി. ഈ കെടപ്പീന്ന് ഞാൻ എഴുന്നേക്കുമെന്ന് . എനിക്കൊരു  പ്രതീക്ഷേമില്ല. ശ്ശെ. നീ ഇങ്ങനെ എന്തു പറഞ്ഞാലും കരയാൻ തൊടങ്ങിയാലോ…’ ഏടത്തി തോർത്തുകൊണ്ട് കണ്ണീരു തുടച്ചു. ‘ ഒറ്റവാക്കി പറഞ്ഞാ. നിന്നെ ഞാൻ ഈ ബന്ധത്തീന്ന് ഒഴിവാക്കാൻ തീരുമാനിച്ചു. നിന്റെ ഒരു മൂളൽ കൂടി കിട്ടിയാ മതി. നാളെ തന്നേ. സംഘത്തി കടലാസൊപ്പിടാം..” ഏടത്തി ഒന്നും മിണ്ടിയില്ല. ആ മനസ്സിൽ ഏന്തൊക്കെയോ തിരയിളക്കങ്ങൾ നടക്കുന്നതിന്റെ (പതിഫലനം മുഖത്തു ദൃശ്യമായി ‘ എന്താ നീ ഒന്നും മിണ്ടാത്തേ. ഇവിടെക്കെടന്ന് നീ ഇനീം കഷ്ടപ്പെടാൻ ഞാൻ സമ്മതിയ്ക്കുല്ല. ഒരായുസ്സിന്റെ മുഴുവനും കഷ്ടപ്പാടും സങ്കടോം നീ അനുഭവിച്ചു കഴിഞ്ഞു. പിന്നെ ഞാനും നിന്നെ ഒത്തിരി കഷ്ടപ്പെടുത്തീട്ടൊണ്ട്. ദ്രോഹിച്ചിട്ടുമൊണ്ട്. എനിയ്ക്കിത്തിരി മനഃസമാധാനം കിട്ടാനെങ്കിലും .നീ…’ ചേട്ടന്റെ കണ്ണു നിറഞ്ഞു.

    സ്വരമിടറിയതുകൊണ്ട് തുടരാൻ കഴിഞ്ഞില്ല മോളേ.’ ഏടത്തിയുടെ അഛൻ പറഞ്ഞു. ” അവൻ പറയുന്നതിലും കാര്യോണ്ട്. നിന്റെ ചെറുപ്പം ഇങ്ങനെ നശിയ്ക്കുന്നതു കാണുമ്പം. ഞങ്ങളുടെ മനസ്സും നീറുകാ…’ ’ ഞങ്ങക്കാർക്കും വൈഷമം ഇല്ലാന്നു കരുതണ്ട. കൊറേക്കഴീമ്പം അതങ്ങു മാറും. നീ ഇപ്പം സമ്മതിച്ചില്ലേൽ പിന്നെ. ആരും നോക്കാനില്ലാത്ത ഒരു കാലം വരുമ്പോൾ  സങ്കടപ്പെടേണ്ടിവരും.”
    പിന്നേയും ഏടത്തി മൗനം ‘ നീയൊന്നു മുളിയാ മതി. ഈ നരകത്തീന്ന് നീ രക്ഷപെടും.. “ അമ്മയും പറഞ്ഞു. അല്പനേരം നിശബ്ദത പരന്നു. ‘ പിന്നെ. ഇപ്പം എല്ലാരും. അവരവരുടെ കാര്യം പറഞ്ഞല്ലോ.. ‘ ഏടത്തി ഒന്നു നിർത്തി. ‘ ആ. മോളു പറ. ‘അമ്മ വാൽസല്യത്തോടെ ഏടത്തിയുടെ മുടിയിൽ തഴുകി. ” എല്ലാരും അവരവരുടെ മന:സമാധാനത്തിനൊള്ള വക കണ്ടെത്തി. എന്റെ മനസ്സിനേപ്പറ്റി ആരും ചിന്തിച്ചില്ല.” ‘ അതെന്താ മോളേ നീ അങ്ങനെ പറണേന്ത.’ ഏടത്തിയുടെ അഛൻ ചോദിച്ചു. ” എനിയ്ക്കുീ വീടു മാത്രേത് ഇപ്പം അറിയത്തൊള്ളു. ഇവിടുത്തേ അഛനും അമേം പെങ്ങമ്മാരും വാസൂട്ടനും ഒക്കെ. എനിയ്ക്കു സ്നേഹം മാത്രേ തന്നിട്ടൊള്ളു. ഏട്ടനും എന്നേ ദ്രോഹിച്ചിട്ടൊണ്ടെന്ന് എനിയ്ക്കിതേവരേ തോന്നീട്ടില്ല. ഇപ്പഴാ ഏട്ടൻ എന്നേ ഏറ്റവും കൂടുതല് സ്നേഹിയ്ക്കുന്നത്. അല്ലേൽ എന്നോടു പോകാൻ പറയത്തില്ലല്ലോ. ‘ ഏടത്തിയുടെ സ്വരമിടറി അവർ ഒന്നു നിർത്തി ” എല്ലാവരും വാപൊളിച്ചിരുന്നു. തോർത്തെടുത്ത് കണ്ണുകൾ തുടച്ചിട്ട് തുടർന്നു. ” ഈ സ്നേഹം. ഞാൻ കൊറച്ചുകാലം കൂടി അനുഭവിച്ചോട്ടെ. ഈ വീടു വിട്ടു പോയാ. ഇതുപോലെ എന്നെ പുതിയ വീട്ടിലൊളേളാർ സ്നേഹിക്കുമെന്ന് എന്താ ഉറപ്പ. ഞാനിവിടെത്തന്നെ ജീവിച്ചു മരിച്ചോളാം. അല്ലേത്തന്നേ.. എതയോ വിധവകൾ ജീവിയ്ക്കുന്നു.അതല്ല. ഞാൻ ആർക്കെങ്കിലും ഭാരമാണേലതു പറ. ബാക്കി എന്റെ കാര്യം …”

    Thudarum