ടെറസ്സിലെ കളി ഭാഗം – 9

അപ്പോള് അമ്മുക്കുട്ടി ആ നാട്ടില് വരുന്നതിന് മുമ്പത്തെ വേറൊരു കഥ പറഞ്ഞു. അവരുടെ ഡ്രൈവര് ഭര്ത്താവ് ചെന്നിടപെടാത്ത വഴക്കും വയ്യാവേലിയും ഇല്ലായിരുന്നു അവരുടെ നാട്ടില്. പോലീസ് സ്റ്റേഷന് കേറിയിറങ്ങുന്നത് ഒരു സ്ഥിര ചടങ്ങായിരുന്നു. കൊടുക്കാന് കൈക്കുലി ഇല്ലാത്തവന് അവരാവശ്യപ്പെടുന്നത് കൊടുക്കും. മിക്കവാറും അവളായിരിക്കും കൊടുക്കപ്പെടുക. ഒരിക്കല് കൊടുത്തുപോയാല് മേടിക്കാന് ഇഷ്ടം പോലെ ആളായി. ഇന്സ്പെക്റ്ററും തഹസീല്ദാറും മുതല് ചില്ലറപ്പോലീസും പ്യൂണും വരെ കടപ്പാടുകളുടെയും നിയമത്തിന്റെയും ചിലങ്ങുവലകള് കെട്ടി.

അവസാനം മടുത്ത് അവള് ഒരു കുപ്പി വിഷം മേടിച്ചു ഭര്ത്താവിനോട് പറഞ്ഞു ഒരിക്കള് കൂടി എന്നെ ഇങ്ങനെ ബലികൊടുത്താല് ഞാനിതു കഴിക്കും. ഭര്ത്താവ് സമ്മതിച്ചു പക്ഷേ അങ്ങാര്
നിസ്സഹായനായിരുന്നു. നാട്ടുകാര് സമ്മതിക്കണ്ടേ. അവസാനം പുതിയൊരു ജീവിതം തുടങ്ങാനായി.നാടുവിട്ടു. അങ്ങനെയാണ് ഈ നാട്ടിലെത്തിയത്.

‘ഇനി ഇവിടെയും നാട്ടുകാരുടെ വെപ്പാട്ടിയാകുന്നതിലും ഭേദം മരിക്കുകയാണ്. ഒരു രാത്രി ഒരാളുടെ ബാദ്ധ്യത തീര്ത്താല് ആയിരം ബാദ്ധ്യതകള് അന്നു രാത്രി പൊട്ടിമുളക്കും’.

അമ്മുക്കുട്ടി പറഞ്ഞു നിര്ത്തി.

രാജന് എഴുന്നേറ്റു. കൊടുക്കാനായി കയ്യില് കരുതിയിരുന്ന കാശ് അമ്മുക്കുട്ടിയുടെ കയ്യില് വച്ചു അമര്ത്തിയിട്ട് പെട്ടെന്നിറങ്ങിപ്പോയി. കുറെ നാളത്തേക്ക് അമ്മുക്കുട്ടിയുടെ വീടിന്റെ മുമ്പില് കൂടിയുള്ള പോക്ക് നിര്ത്തി. പക്ഷേ അമ്മുക്കുട്ടി അവന്റെ ഹൃദയത്തില് നിന്നും മാഞ്ഞില്ല. അമ്മുക്കുട്ടിയുടെ പറഞ്ഞ ചരിത്രത്തില് നിന്നും ഒരു കാര്യം പിന്നീടവന് ബോദ്ധ്യമായി. അമ്മുക്കുട്ടി തന്റെ ശരീരം വില്ക്കാത്തത് ഏതോ പഴഞ്ചന് ധാര്മ്മികവിശ്വാസങ്ങള് കാരണമല്ല പക്ഷെ വളരെ പ്രായോഗികമായ കാരണങ്ങള് കൊണ്ടാണ്. ബാദ്ധ്യതകള് തീര്ക്കാനായി ആ പണി തുടങ്ങിയാല് നാട്ടുകാര് ബാദ്ധ്യത ചമഞ്ഞ് വെറുതെ തിന്നാനിറങ്ങും. അന്തസായി കാശുകൊടുക്കാന് തയ്യാറാണെങ്കില് അവളതിന് എതിരു പറയില്ല എന്നായിരുന്നു രാജന്റെ നിഗമനം.

ഒരു മാസത്തിനകം ആ നിഗമനം ശരിയാണോ എന്ന് പരീക്ഷിക്കാനുള്ള അവസരം രാജന് കിട്ടി. സുകുമാരന് ചേട്ടന്റെ കൂടെ ഗള്ഫില് ജോലി ചെയ്യുന്ന കൂട്ടുകാരന് അവധിക്കു വന്നപ്പോള് വീട്ടില്
വന്നു. രാജനോട് സംസാരിക്കുന്നതിനിടയില് അയാള് ചോദിച്ചു.

‘എടാ രാജാ, ഇവിടെയെങ്ങാനും ഉണ്ടോടാ നല്ല ചരക്കുകള് വല്ലതും. രണ്ടു കൊല്ലം ഗള്ഫില് കിടന്ന് ആകാശത്തിലേക്ക് നോക്കി വെടിവെച്ചതാണെടാ. അവധിക്കാലമെങ്കിലും നല്ലപോലെ
ഉപയോഗിക്കണമെന്നാടാ പ്ലാന്.’പെട്ടെന്ന് രാജന് അമ്മുക്കുട്ടിയേ ഓര്ത്തു. ഇയാള് ഈ നാട്ടുകാരനല്ല. തിരിച്ചു പോകുന്ന വഴി അമ്മുക്കുട്ടിയെ സന്ദര്‍ശിച്ചിട്ട് തിരിച്ചുപോയാല്പിന്നെ ഒരിക്കലും കാണില്ല. പേരുദോഷമില്ല ബാദ്ധ്യതകളില്ല.

‘ഫസ്റ്റ് ക്ലാസ് ചരക്കുണ്ട്. ശ്രീവിദ്യാ കട്ടാണ്. പക്ഷെ ചാര്ജിച്ചിരെ കൂടുതലാ.’ രാജന് പറഞ്ഞു.
‘ഏത്രയാകും.’
‘ഒരു അയ്യായിരം എങ്കിലും ആകും.’ രാജന് ഇച്ചിരെ കൂടിയ തുക പറഞ്ഞു.
‘അതൊന്നും വലിയ കൂടുതലല്ലടാ. ബോംബെയില് ഞാന് പത്തു കൊടുത്തതാ.’
‘എങ്കില് ചോദിച്ചു നോക്കാം. ഒത്തിരി ബുക്കിംഗ് ഉള്ള പാര്ട്ടിയാ. പോകുന്ന വഴിക്ക് അതിലെ കയറാം.’
അയാള് മടങ്ങിപ്പോകാന് ഇറങ്ങിയപ്പോള് രാജനും കുടെ കാറില് കയറി. അമ്മുക്കുട്ടിയുടെ വീടിന്റെ മുമ്പില് കാറ് നിര്ത്തി ‘ചോദിച്ചിട്ട് വരാം’ എന്നു പറഞ്ഞ് രാജന് അകത്തേക്ക് പോയി. ഇത്തവണയും താന് ഇളിഭ്യനായി തിരിച്ചു പോരേണ്ടി വരുമോ എന്ന പേടിയുണ്ടായിരുന്നെങ്കിലും രാജന് അമ്മുക്കുട്ടിയോട് കാര്യങ്ങള് പറഞ്ഞു. എണ്ണായിരം രൂപയെങ്കിലും ചോദിക്കണമെന്ന് രാജന് അഭിപ്രായപ്പെട്ടു. രാജന് പ്രതീക്ഷിച്ചതുപോലെ അമ്മുക്കുട്ടി സമ്മതിച്ചു. പെണ്കുട്ടികള് സ്കൂളി സ്കൂളില് നിന്ന് തിരിച്ചെത്തിയിട്ടില്ലായിരുന്നു. നല്ല സമയം.

‘എങ്കില് പര്യമ്പുറത്തേക്കിറങ്ങി വല്ലതും ചെയ്യാമോ. അയാളും അമ്മുക്കുട്ടിയേ ഒന്നു കാണട്ടേ.’ തിരിച്ചു രാജന് കാറിനടുത്തെത്തിയപ്പോഴേക്കും അമ്മുക്കുട്ടി പുറത്തിറങ്ങി ഒരു ടൗവല് വിരിച്ചിടാനെന്ന ഭാവേന. അയാള് അമ്മുക്കുട്ടിയേ ക ണ്ടതേ പറഞ്ഞു.
ഉഗ്രന് ചരക്കാടാ, രാജാ.’
‘പക്ഷേ ഒരു പ്രശ്നം. എണ്ണായിരമാ ചോദിക്കുന്നത്. ഒരു മണിക്കുര് സമയം ഉണ്ടെന്ന് പറഞ്ഞു.’
‘എട്ട് എങ്കില് എട്ട്. സമ്മതം.’
അങ്ങനെ ജീവിതത്തില് ആദ്യമായി അമ്മുക്കുട്ടി ഒരു മണിക്കുര് കൊണ്ട് എണ്ണായിരം രൂപയുണ്ടാക്കി. ബാദ്ധ്യതകളും പേരുദോഷവുമില്ലാതെ. രാജന് അമ്മുക്കുട്ടിയുടെ രഹസ്യ ബിസിനസ് പാര്ട്ട്നര് ആയി. ഗള്ഫില് തിരിച്ചെത്തി അയാള് രാജന് സംഘടിപ്പിച്ച ചരക്കിനെപ്പറ്റി പറഞ്ഞതു കൊണ്ടായിരിക്കണം രാജന് അവധിക്കു വന്ന പല ഗള്ഫുകാരുടെയും ഫോണ് കിട്ടാന് തുടങ്ങി അമ്മുക്കുട്ടിയുടെ ബിസിനസ് അങ്ങനെ വര്ദ്ധിച്ചു. ബാങ്കിലേ ലോണ് കൊടുത്തു വീട്ടി. ഒരു കൊല്ലം കഴിഞ്ഞ് രാജന് ഗള്ഫിന് പോകുന്നതിന് മുമ്പ്തന്നെ ചായക്കട പുതുക്കി പണുതു. സുകുമാരന്ചേട്ടനോട് അപ്ലയന്സ് സ്റ്റോര് തുടങ്ങാനെന്നും പറഞ്ഞ് കാശ് കടം മേടിച്ച് രാജന് അതിന് തൊട്ടടുത്ത പലചരക്കു കട വാങ്ങി. ചായക്കടയുടെയും രാജന്റെ കടയുടെയുമിടയിലുള്ള ഭിത്തി ആരുമറിയാതെ പൊളിച്ചൊരു രഹസ്യവാതിലുണ്ടാക്കി. രാജന് ഗള്ഫിന് പോകാന് വീസാ കിട്ടിയപ്പോള് അപ്ലയന്സ് കട അടച്ചുപൂട്ടി. അതിനകം ഒരു ബെഡ്റുമാക്കി മാറ്റിയ കാര്യം നാട്ടുകാരറിഞ്ഞില്ല. ബിസിനസ് മൊത്തമായും വീട്ടില് നിന്ന് മാറ്റി അവിടെയായി. പക്ഷേ ഇതിനോടകം പെണ്കുട്ടികളും അമ്മയുടെ ബിസിനസ് എന്താണെന്ന് അറിഞ്ഞു കഴിഞ്ഞിരുന്നു. ഇത്രയെല്ലാം പുരോഗതിക്കു കാരണക്കാരനായ അമ്മയുടെ ബിസിനസ് പാര്ട്ടനറിനേയായിരുന്നു പെണ്പിള്ളേര്ക്ക് ഇഷ്ടം. മൂത്തവള് നന്ദിനിയെ പുതിയ ബിസിനസ്സിന്റെ ബാലപാഠങ്ങള് പഠിപ്പിച്ചതും രാജന് തന്നെ. പത്താം ക്ലാസ് തോറ്റപ്പോള് അവള് അമ്മയുടെ ചായക്കടയുടെ മേല്നോട്ടം ഏറ്റെടുത്തു. രാജന് ഗള്ഫിലെത്തിക്കഴിഞ്ഞപ്പോള് അമ്മുക്കുട്ടിയുടെ ബിസിനസ് വര്ദ്ധിച്ചു. അവധിക്ക് വരുന്ന പല ഗള്ഫുകാരും ആ റെയില്വേസ്റ്റേഷനിലിറങ്ങാന് തുടങ്ങി. അവര്ക്കൊക്കെ പെട്ടെന്ന് ഒരു നല്ല നാടന് കാപ്പി കുടിക്കാന് ആഗ്രഹം. അമ്മുക്കുട്ടിയുടെ ചായക്കടയില് കയറും. നന്ദിനിയായിരുക്കും കൗണ്ടറിന്
മുമ്പില്. സാധാരണ ചായക്കട പോലെ ഓര്ഡര് എടുക്കുമ്പോള് നന്ദിനി ചോദിക്കും.
‘ചായക്ക് കടിക്കാന് എന്തു വേണം.’
ചിലരൊക്കെ ചോദിക്കും.
‘ഏത്തക്കാ ബോളി ഉണ്ടോ’
‘ഉണ്ട്. പക്ഷെ ഇന്നൊണ്ടാക്കിയിട്ട് ഇല്ല. പഴയതാ. വേണമെങ്കില് ചൂടാക്കി തരാം.’ നന്ദിനി പറയും.
വളരെ ചുരുക്കം പേര് പറയും.
‘എനിക്ക് പഴയ ബോളിയാ ഇഷടം.’
‘എന്നാല് കൊണ്ടു വരാം. കൈ കഴുകിയേച്ച് വരുമ്പോഴേക്ക് ചായ റെഡിയാകും.’ നന്ദിനി പറയും.
അയാള് എഴുന്നെറ്റ് കുളിമുറിയിലേക്ക് പോകും. ഫോറിന് കറന്സിയുള്ള ഒരു കവര് കണ്ണാടിക്കടുത്തുള്ള ഒരു വിടവില് കുടി ഇടും. കുറച്ചു കഴിഞ്ഞ് ബാത്ത് റൂമില് കയറി കുറ്റിയിടും. എല്ലാം ക്രമത്തിന് അയാള് ചെയ്തിട്ടുണ്ടെങ്കില് ബാത്ത് റൂമിന്റെ പുറകിലത്തേ ഭിത്തിയേല് ഒന്ന് തള്ളിയാല് അത് തുറക്കും. അതിലേ കടന്നാല് ഒരു ബെഡ് റുമിന്റെ വാതില് കാണാം. അവിടെ അമ്മുക്കുട്ടിയുണ്ടാകും. അതായിരുന്നു സംവിധാനം. നാട്ടുകാര്ക്ക് ചായയും രാജന് ഗള്ഫില് നിന്നും പറഞ്ഞു വിട്ടവര്ക്ക് പായും. ബിസിനസ് നന്നായി നടന്നു.